സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിദ്യാഭ്യാസത്തെപ്പറ്റി ടാഗോര്‍

ആദ്യം മുതലേ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ക്ലാസ്മുറിയിലെ പഠിക്കലിനേക്കാള്‍ പ്രധാനമാണ് ഈ അന്തരീക്ഷമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രകൃതിയുടെ സ്വന്തം സൗന്ദര്യത്തിന്റെ അന്തരീക്ഷം കാലാകാലങ്ങളായി നമുക്കായി കാത്തിരിക്കുന്നുണ്ട്. വര്‍ണ്ണങ്ങളുടെയും നൃത്തത്തിന്റെയും പൂക്കളുടെയും പുഴുക്കളുടെയും വൈവിദ്ധ്യമാര്‍ന്ന സമ്മാനങ്ങളുമായവള്‍ നമുക്കായി കാത്തിരിക്കുന്നു. അവളുടെ പ്രഭാതങ്ങളുടെ ആഹ്ലാദവും നക്ഷത്രാലംകൃതമായ രാത്രികളുടെ പ്രശാന്തതയും നമ്മെ കാത്തിരിക്കുന്നു. മാറി മാറി വരുന്ന ഋതുക്കള്‍ക്കനുസൃതമായി ഞാന്‍ ഗീതങ്ങളെഴുതി വസന്തത്തിന്റെ വരവിനെയും കരുണയില്ലാത്ത വേനല്‍മാസങ്ങള്‍ക്ക് ശേഷം മഴക്കാലത്തിന്റെ പ്രതിധ്വനിക്കുന്ന അനുസ്വനത്തെയും ആഘോഷിക്കാന്‍ ഞാന്‍ പാട്ടുകളെഴുതി. പ്രകൃതി തന്നെ അവളുടെ സന്ദേശം നമുക്കയയ്ക്കുമ്പോള്‍ നാം ആ ശക്തമായ ക്ഷണത്തെ മാനിച്ചേ തീരൂ. ചുറ്റുമുള്ള മരങ്ങളുടെ ഹൃദയത്തെ മഴയുടെ ചുംബനം ത്രസിപ്പിക്കുമ്പോള്‍ നമ്മുടെ കര്‍ത്തവ്യനിബദ്ധമായ ശ്രദ്ധ മുഴുവന്‍ ഗണിതശാസ്ത്രപാഠത്തില്‍ കേന്ദ്രീകരിച്ചാല്‍, തീര്‍ച്ചയായും ഈ പ്രപഞ്ചത്തിന്റെ ആത്മാവ് നമുക്ക് ഭ്രഷ്ട് കല്‍പ്പിക്കും. ഞങ്ങളുടെ (വിശ്വഭാരതിയിലെ) ഒഴിവുദിനങ്ങളെല്ലാം പ്രകൃതിയുടെ അവധി ദിവസങ്ങളെപ്പോലെത്തന്നെ അപ്രതീക്ഷിതമാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പഠനങ്ങളുടെ നിരകള്‍ക്കും മീതെ മേഘം വന്നു നിറയുക. അതിന്റെ പൊടന്നനെയുളള നിര്‍ദ്ദേശത്തോട് ആഹ്ലാദപൂര്‍വ്വം യോജിച്ച്, ഞങ്ങള്‍ സംസ്‌കൃത വ്യാകരണക്ലാസില്‍ നിന്ന് പുറത്തേക്ക് കുതിച്ചോടും. പക്ഷികളുടെയും മരങ്ങളുടെയും ലോകത്തു നിന്ന് നമ്മുടെ അനുതാപത്തെ വേര്‍പെടുത്തുക എന്നത് രാക്ഷസീയമായ കിരാതത്തമാണ്. എന്റെ സ്ഥാപനത്തില്‍ അത് അനുവതനീയമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…