സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

താഹിറ ഷിറിന്‍

മല
മരം
പുഴ
കാറ്റ്
ചരിത്ര ഗവേഷകരാണ്
ചിതലരിച്ച് നശിച്ചു പോയ
ആ വാക്കുകള്‍ കണ്ടെത്തിയത്.
കണ്ടെത്തിയാല്‍ മാത്രം പോര
അര്‍ത്ഥം വ്യക്തമാക്കണം.
തല പുകഞ്ഞാലോചിച്ചു
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു
മോഡേണ്‍ ഡിക്ഷണറികളിലൊന്നും
ആ വാക്കുകളില്ല.
ഒടുവില്‍
ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.
ഇന്റര്‍വ്യൂ.

കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്
പനിച്ച് വിറച്ച് മരിക്കാന്‍ കിടക്കുന്ന
ഒരു പടുവൃദ്ധയുണ്ടത്രേ ഇവിടെ.
ഇന്റര്‍വ്യൂ അവരുമായിട്ടാകാം.
വറ്റിയ ചുണ്ടുമായി
ഇടക്കിടെ കൊക്കിക്കുരച്ച്
അവര്‍ പറഞ്ഞതിങ്ങനെ.

മല:
ആകാശത്തെ ചുംബിക്കാന്‍ കൊതിച്ചെങ്കിലും
ജെ.സി.ബിയുടെ മൂര്‍ച്ചയേറിയ വിരലുകള്‍ക്കുള്ളില്‍
ഞെരുങ്ങിയമര്‍ന്ന വിസ്മയം.

മരം:
തണലും കനിയും നല്‍കിയിട്ടും
സ്വീകരിച്ചവരാല്‍ വെട്ടിമുറിക്കപ്പെട്ട
രക്തസാക്ഷി.

പുഴ:
വിഷം തുപ്പിയ മാലിന്യങ്ങള്‍ക്കിടയില്‍
ഊറ്റിയെടുക്കലുകള്‍ക്കിടയില്‍
വറ്റി വരണ്ട കണ്ണീര്‍തുള്ളി.

കാറ്റ്:
ദുര്‍ഗന്ധം പേറി നടുവൊടിഞ്ഞ്
കുഴഞ്ഞു വീണ് മരിച്ച കുളിര്.

അര്‍ത്ഥങ്ങള്‍ വാക്യങ്ങളിലൊതുങ്ങി.
ഗവേഷകര്‍ക്ക് ഒന്നും മനസ്സിലായില്ല.
എങ്കിലും
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്
അവര്‍ വിധിയെഴുതി.
അണ്‍മീനിങ്ഫുള്‍ എക്സ്റ്റിങ്റ്റഡ് വേര്‍ഡ്‌സ്…

കീറിമുറിക്കപ്പെട്ട്
വെട്ടിനുറുക്കപ്പെട്ട്
ഊറ്റിയെടുക്കപ്പെട്ട്
അര്‍ത്ഥം നഷ്ടപ്പെട്ട വാക്കുകളെ
അവര്‍ പിന്നെ എന്താണ് വിളിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…