സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവന കല

പരിഭാഷ : ബിനോയ് . വി

എലിസബത്ത്‌ ബിഷപ്പിന്റെ ONE ART
എന്ന കവിതയുടെ പരിഭാഷ .

നഷ്ടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുക
തികച്ചും അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷ മറ്റൊന്നല്ലാതിരിക്കെ.

നഷ്ടപ്പെടുമെന്നുള്ളത് സ്പഷ്ടമാണ്.
നഷ്ടങ്ങൾ ദുരന്തങ്ങളല്ലാതാകുമെന്നതും. ദിനംപ്രതി എന്തെങ്കിലും നഷ്ടമാകുക.
നഷ്ടങ്ങൾ ശീലമാക്കുക .

കളഞ്ഞപോയ താക്കോൽക്കൂട്ടത്തെയോർത്തു
നീരസപെട്ടു നഷ്ടമാക്കിയ നാഴികകൾ മറന്നേക്കൂ.

നഷടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുക
തികച്ചും അനായാസകരമാണ് .

ജീവിതത്തിന്റെ വിവക്ഷയതു തന്നെയായിരിക്കെ, എത്രയും വേഗം കൂടുതൽ നഷ്ടമാകുന്ന- തെങ്ങെനെയെന്നു അഭ്യസിക്കുക.

പുറപ്പെടാനൊരുങ്ങിയ ഇടങ്ങൾ
ഓർക്കാനെടുത്തു വെച്ച പേരുകൾ
സ്വയം കുരുത്ത മണ്ണടരുകൾ
നാട്ടിയ വേലിത്തലപ്പുകൾ.

നഷ്ടപ്പെടുമെന്നുളളത് സ്പഷ്ടമാണ്.
നഷ്ടങ്ങൾ അത്യാഹിതങ്ങളാവില്ലയെന്നതും. നോക്കൂ , സ്നേഹസമ്മനമായി അമ്മയെനിക്ക് തന്ന കൈ വാച്ച് നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനധികമായോർമ്മപോലും.

ഞാൻ തങ്ങിയ വീടുകൾ
ചുമരുകൾ , വരാന്തകൾ ,വിരുന്നുകൾ,
ഉറ്റവർ, ഉദയങ്ങൾ , ഉദ്യാനങ്ങൾ ഞാനേറെ ഇഷ്ടപെട്ട രണ്ടു നഗരങ്ങൾ
സ്വന്തമാക്കിയടക്കിവെച്ച അധികാര സീമകൾ. രണ്ടു നദികൾ, ഒരു ഭൂഖണ്ഡം
എല്ലാം നഷ്ടമായിരിക്കുന്നു.

അത്യന്തം തീവ്രമായ അഭാവത്തിലും
നഷ്ടങ്ങളൊന്നും ദുരന്തങ്ങളല്ലാതായിരിക്കുന്നു.

നീ പോലും എനിക്കു നഷ്ടമായിരിക്കുന്നു.
കളിവാക്കുകൾ , ഭാവ വിലാസങ്ങൾ
ചേർത്തണച്ചകിതപ്പുകൾ.

ഞാനെന്തിന് നുണ പറയണം. നഷ്ടമാകാലിന്റെ കലയിൽ പ്രാവീണ്യം നേടുക അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷയതായിരിക്കെ.

ഒരുപക്ഷെയതൊരു ദുരന്തത്തെ ഓർമിപ്പിക്കുമെങ്കിലും
ശീലമായാലെന്തും ആയാസരഹിതമാണ് .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…