സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു മിനിക്കഥകൾ

വിജയൻ ചെറുവറ്റ

1. ജീവിതരേഖ

വർഷങ്ങൾക്കു ശേഷം അയാൾ സ്വന്തം നഗരത്തിൽ എത്തിച്ചേർന്നു. സായാഹ്ന സവാരിക്കു 9 വയസുള്ള മകനെയും കൂട്ടിയിരുന്നു. നഗരത്തിനുവന്ന മാറ്റം കണ്ടു അയാൾ അതിശയപെട്ടു .ചെറുതും വലുതുമായ ആശുപത്രി കെട്ടിടങ്ങൾ തട്ടുകടകൾ വലിയ ഹോട്ടലുകൾ, വഴിയോര കാഴ്ചകൾ കണ്ടുനടക്കുന്നതിനിടയിൽ മകന്റെ ചോദ്യം “എന്തിനാണച്ചാ ഇത്രയും ആശുപത്രികൾ “തെല്ലു ആലോചനക്ക് ശേഷം തുടർന്നു “അത്രത്തോളം ഹോട്ടലുകളും മകൻ കണ്ടില്ലേ, അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുവേണം നമുക്കു ഈ ആശുപത്രികളിലൊക്കെ പോകാൻ “മകൻ അച്ഛന്റെ മുഖത്തേക്കു മിഴിച്ചുനോക്കി

2. വെറുപ്പ്

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയർച്ചയായിരുന്നു. തനിക്കു എത്തിപിടികാൻപോലും പറ്റാത്ത ഉയരത്തിലായിരുന്നു അയാളുടെ വളർച്ച. സാമൂഹികരംഗത്തും സാഹിത്യ രംഗത്തും അയാൾ തിളങ്ങി. ഒടുവിൽ അതു സംഭവിച്ചു. അയാൾ ഇഹാലോകവാസം വെടിഞ്ഞു. അതെന്നെ സന്തോഷിപ്പിച്ചില്ല. കാരണം എനിക്കായാളോട് മനസ്സ് നിറയെ ആരാധനയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…