സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അലച്ചിലുകാരൻ

ഖലീൽ ജിബ്രാൻ

ഭാഷാന്തരം: വേണു വി ദേശം

തെരുവിൽ വെച്ച് ഞാൻ അയാളെ കണ്ടുമുട്ടി.
നീളക്കുപ്പായവും ഊന്നുവടിയും, വേദനയുടെ മുഖാവരണവും
ഞങ്ങൾ അന്യോന്യം അഭിവാദ്യം ചെയ്തു.
ഞാൻ അയാളോട് പറഞ്ഞു.
“വീട്ടിലേക്കു പോരു..അതിഥിയായി.”
അയാൾ വന്നു.
പടിവാതിൽക്കൽ വെച്ചേ ഭാര്യയും കുട്ടികളും അയാളെ കണ്ടു.
അവരെ നോക്കി അയാൾ മന്ദഹസിച്ചു. അയാളുടെ വരവിൽ അവർ സന്തുഷ്ടരായി.
പിന്നീട് ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നപ്പോൾ അയാളുടെ സാന്നിദ്ധ്യം സകലരേയും ആനന്ദിപ്പിച്ചു. കാരണം അയാളിൽ നിന്നും വിശേഷപ്പെട്ടതരം നിശ്ശബ്ദതയും നിഗൂഢതയും പ്രസരിച്ചിരുന്നു.
രാത്രി അത്താഴത്തിനുശേഷം ഞങ്ങൾ നെരിപ്പോടിനരികിൽ വട്ടം കൂടി.
പിന്നിട്ട യാത്രാവഴികളെക്കുറിച്ച് ഞാൻ ഉത്സുകനായി.
ആ രാത്രിയും പിറ്റേന്നും അയാൾ എണ്ണമറ്റ കഥകൾ പറഞ്ഞു. അയാളുടെ ദിനങ്ങളുടെ തിക്തതയിൽ നിന്നാണ് ഇപ്പോൾ ഞാനെഴുതുന്നത്.
ആ കഥകളിൽ നിറയെ അയാൾ പിന്നിട്ട പാതകളിലെ പൊടിയും മൂകതയും നിറഞ്ഞിരുന്നു.
അയാളിൽ കരുണ വഴിഞ്ഞിരുന്നു.
മൂന്നു ദിവസങ്ങൾക്കുശേഷം അയാൾ വിടപറഞ്ഞു പോയി.ഒരു അതിഥി അപ്രത്യക്ഷനായതായി ഇപ്പോഴും ഞങ്ങൾക്കു തോന്നുന്നില്ല.
അയാൾ ഞങ്ങളുടെ കൂടെ തൊടിയിൽത്തന്നെയുണ്ട്.
എപ്പോഴും അകത്തേക്ക് കയറിവന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…