സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മറ്റാര്

ഷൗക്കത്ത്

………………………………………അകമേ തിമിർത്തു പെയ്യുന്ന മഴ പുറത്തേക്കൊഴുകാൻ വാക്കു തേടി അലയുമ്പോഴാണ് മൗനത്തെ കണ്ടു മുട്ടിയത്.

ഹൃദയത്തിന്റെ ഒരു മൂലയിൽ എല്ലാ ഭാവങ്ങളെയും ഉൾവഹിച്ചുള്ള ആ ഇരിപ്പുകണ്ടപ്പോഴോ അകം തണുത്തു. വാക്കു തേടിയ ബോധം മൗനത്തിന്റെ ചാരത്ത് ഇത്തിരിനേരമിരുന്നു.

മന്ദഹാസത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് അതുവരെ അറിഞ്ഞതേയില്ല. മൗനം ഇത്ര ആഴത്തിൽ വാചാലമാകുമെന്നും അനുഭവിച്ചിരുന്നില്ല.

വിത്തു പൊട്ടി ആകാശത്തേക്ക് പടർന്നു പന്തലിച്ച് വളരുന്ന ആൽമരത്തിന്റെ മൗനത്തെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ആവിഷ്ക്കാരം കലപില കൂട്ടേണ്ടതില്ലെന്ന് ബോദ്ധ്യമായത്.

തിരിഞ്ഞു നടക്കുമ്പോൾ വാക്കു തേടിയ ധൃതി മൗനം തേടുന്ന മുനിയായി മാറിയിരുന്നു.

അതിനു ശേഷമാണ് ഹൃദ്യമായ വാക്കുകൾ ഹൃദയം പൊഴിച്ചു തുടങ്ങിയത്. അത്രയും അനായാസമായി പാടാനാകുമെന്ന് അകം പോലും അറിഞ്ഞിരുന്നില്ല.

അറിയാതെ പാടിപ്പോകുന്ന വാക്കിലാണ് മൗനം നൃത്തം ചെയ്യുന്നതെന്ന് പറഞ്ഞതാരാണ്? വാക്കല്ലാതെ മറ്റാര്!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…