സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വഴക്കം


ഡോ.ക്വയസ് ഘ്വാനം
പരിഭാഷ – ശ്രദ്ധ സി ലതീഷ്


അല്ലയോ സഹോദരാ!
കുട്ടികളായിരിക്കുമ്പോള്‍
നമ്മളൊരിക്കലും ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല.
കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ നാം ആസ്വദിച്ചു
അലറി ചിരിച്ച് മാന്‍ കിടാങ്ങളെപ്പോലെ
കുന്നുകള്‍ കയറി
താഴ്വാരങ്ങളിലൂടെ
ഓടി തിരിച്ചു പോന്നു.

പത്തു വയസ്സുള്ളപ്പോള്‍
ഇതിഹാസ നായകന്മാരുടെ കഥകള്‍ നമുക്ക്
വീരാരാധനയായി.
ഇരുപതിലെത്തിയപ്പോള്‍
സാഹസികതയെക്കുറിച്ച് എല്ലാവരും മേനിപറഞ്ഞു.

പ്രണയം കന്യകമാരുടെ ഹൃദയങ്ങളെ കീഴടക്കി.
സൗന്ദര്യം
പ്രണയത്തിനായി കൂടുതല്‍ ആകര്‍ഷകമായി.
സ്‌നേഹിക്കുന്നവനുവേണ്ടി എത്രമാത്രം
കഷ്ടപ്പെടുന്നുണ്ടെന്ന് മനുഷ്യരധികമറിയുന്നില്ല.

നാല്പത് പക്വതയുടെ പ്രായമാണ്്.
കഠിനാധ്വാനത്തിന്റെയും കലഹത്തിന്റെയും
യാത്രയുടെയും പ്രവാസത്തിന്റെയും സങ്കല്പങ്ങള്‍
സാക്ഷാത്കരിക്കാനായി സഹിക്കാവുന്ന
ദൂരം പിന്നിട്ടുപോന്നു; അര്‍ഹതയും സമ്പാദ്യവുമായി.
അന്ന് വലിയതെല്ലാം നഷ്ടപ്പെട്ടിരുന്നു

അരനൂറ്റാണ്ട് കഴിഞ്ഞു
ഒരു ഫാന്റം കഥ പോലെ, രാക്കിനാവ് പോലെ
ജീവിതത്തിന്റെ വസന്തകാലം
വേനലും ശരത്തും
ശൈത്യവുമായി.

ഇന്ന് നമുക്ക് അത്തരം ദ്രുതഗതിയിലുള്ള പിന്തുടര്‍ച്ച
ഉണ്ടാവുന്നില്ല, എങ്കിലും
ആ കാലങ്ങളിലെല്ലാം നാം ജീവിച്ചിരുന്നു

സഹോദരാ
ജീവിതം അകന്നു പോകുകയാണ്.
അവസാനം വളരെ ദൂരെയാകുന്നില്ല
അതിനാല്‍ വാര്‍ദ്ധക്യത്തിന്റെ ഭാരവും
വിധിയുടെ ഇച്ഛയും സ്വീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…