സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സ്വർഗ്ഗത്തിൽ ക്രമക്കേട്

നിക്കാനോർ പാറാ

പരിഭാഷ – കടമ്മനിട്ട രാമകൃഷ്ണൻ

എങ്ങിനെയെന്നറിഞ്ഞില്ല,
ഒരു പുരോഹിതൻ സ്വർഗ്ഗകവാടത്തിലെത്തി പിത്തളത്താഴിൽ കൈവച്ചു
സെൻറ് പീററർ അതു തുറക്കാനെത്തി
“ നീ എന്നെ അകത്തു വിടുന്നില്ലെങ്കിൽ ഞാൻ ഈ സൂര്യകാന്തികൾ അറുത്തുകളയും “
ഇടിനാദത്തിൽ വിശുദ്ധൻ മറുപടിപറഞ്ഞു:
” എന്റെ കൺവെട്ടത്തുനിന്നും പൊയ്ക്കാ ദുശ്ശകുനത്തിന്റെ കുതിരെ മെഴുകുതിരികൾകൊണ്ടും പണം കൊണ്ടും നിനക്ക് യേശുക്രിസ്തുവിനെ വാങ്ങാനാകാ
നാവികന്മാരുടെ ഭാഷയാൽ ആരും അവന്റെ കാല്ക്കലെത്തുന്നില്ല. ദൈവത്തിന്റെയും അവന്റെ അനുചരന്മാരുടേയും നൃത്തത്തിനു മോടി വരുത്താൻ നിന്റെ അസ്ഥിക്കൂടിന്റെ തിളക്കം ഞങ്ങൾക്കാവശ്യമില്ല സിമിത്തേരിക്കുരിശുകളും വ്യാജമുദ്രകളും വിറ്റ്
ദീനന്മാരുടെ ഭയത്തിന്മേൽ
നീ മനുഷ്യരുടെ ഇടയിൽ ജീവിച്ചു. മറ്റുള്ളവർ ദയനീയമായ ഉണക്കറൊട്ടികൾ കാർന്നുകൊണ്ടിരുന്നപ്പോൾ
പുതിയ മുട്ടകൾകൊണ്ടും മാംസംകൊണ്ടും
നീ നിന്റെ കുടലു നിറച്ചു. വിഷയാസക്തിയുടെ ചിലന്തി നിന്റെ ഉടലിൽ പെറ്റുപെരുകി
രക്തമിറ്റുന്ന കുട!
നരകത്തിലെ നരിച്ചീറെ!
ഒടുവിൽ വാതിൽ വലിഞ്ഞടഞ്ഞു പ്രകാശത്തിന്റെ ഒരു രശ്മി സ്വർഗ്ഗത്തിലൂടെ പൊട്ടിച്ചിതറി ഇടനാഴികൾ വിറച്ചു
പുരോഹിതന്റെ അവമാനിതമായ ആത്മാവ്
നരകദ്വാരത്തിലേക്ക് ഉരുണ്ടിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…