സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ശീർഷകമില്ലാത്ത ഒരു കവിത

അന്നാ അഹ്മത്തോവ (1889-1966)
വിവ: പ്രതാപൻ

എന്നോട് സഹായത്തിനായി
ഈ ലോകത്ത് കേണവർ,
നിഷ്ക്കളങ്കരായ നിരപരാധികൾ,
തകർന്നു പോയ ഭാര്യമാർ,
അംഗഛേദം ചെയ്യപ്പെട്ടവർ,
തടവിലാക്കപ്പെട്ടവർ,
ആത്മഹന്താക്കളായവർ –
ഒരു ചില്ലിക്കാശ് വീതം
എനിക്കയച്ച് തന്നിരുന്നെങ്കിൽ
ലോകത്തിലേക്ക് തന്നെ
ഏറ്റവും ധനികയായേനെ ഞാൻ.
അവരൊരു ചില്ലിക്കാശും അയച്ചില്ല,
പകരമെനിക്കവർ നൽകി,
അവരുടെ ത്രാണികൾ.
എന്നേക്കാൾ കരുത്തുറ്റവളായി
അതിനാൽ ലോകത്ത് വേറാരുമില്ല.
എന്തും എനിക്ക് സഹിക്കാം,
ഇത് പോലും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…