സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചരമ കോളം

അനീഷ് ഹാറൂൺ റഷീദ്

കൊമ്പൊടിഞ്ഞാമാക്കലിൽ
നിന്നും
ചാലക്കുടിയിലേക്ക്
പോകവേ
മൂന്നാമത്തെ
നാഴികകല്ലിനു
ശേഷം
ഏഴാമത്തെ
വളവും കഴിഞ്ഞ്
യക്ഷി മൂലയുടെ
ഇടതു വശത്തിലെ
ഇലക്ട്രിക് പോസ്റ്റിൽ
ഞാത്തിയിട്ടിരിക്കുന്ന
മരണ അറിയിപ്പ്
കണ്ട്
വണ്ടി നിറുത്തി
ഇറങ്ങി
വായിച്ചു,

തെക്കേ
മഠത്തിൽ
ഔസേഫ്
മകൻ
തോമാസ്,
45 വയസ്സ്,
കർത്താവിൽ
നിദ്ര
പ്രാപിച്ചിരിക്കുന്നു…

സമ
പ്രായക്കാരനും
നാട്ടുകാരനും
കൂടിയായതുകൊണ്ടും
സൂക്ഷിച്ചു സൂക്ഷിച്ചു
പിന്നേയും പിന്നേയും
നോക്കി നോക്കി
നിൽക്കേ
മരിച്ചയാളുടെ
മുഖം
പതിയേ പതിയേ
മാഞ്ഞു മാഞ്ഞു
തുടങ്ങി.

എഴുതിയിരിക്കുന്ന
പേരും കാണാതെയായി

പെട്ടൊന്നൊരു
കാറ്റ്
ആഞ്ഞു വീശി
ഇരുട്ട് പരന്നു
തെരുവ് നായ്ക്കൾ
ഭയന്നോടി

മരിച്ചയാളുടെ
സ്ഥാനത്തിൽ
എന്റെ പടവും പേരും
തെളിഞ്ഞിരിക്കുന്നു,

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…