സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കരിയില സ്നേഹം

മിസ്‌രിയ ചന്ദ്രോത്ത്

അവസാന ശ്വാസത്തിനു മുന്നേ
നിന്നെ ഞാൻ ഓർത്തോളാം
എന്ന വാഗ്ദാനത്തെ കവച്ചു വെക്കാൻ
ലോകത്തിൽ ഏതു വർണ്ണത്തിനാണ് കഴിയുക,

പീലി കുറഞ്ഞ, പാതി മാത്രം തുറന്ന,
നനഞ്ഞ കണ്ണുകളിലേക്ക് നോക്കി
നീയാണ് ലോകത്തിൽ ഞാൻ കണ്ടത്തിലേറ്റം സുന്ദരി എന്ന് കേൾക്കുന്ന തിനെക്കൾ
മറ്റെന്താണ് മറവിക്കൂടുതലുള്ള പെൺകുട്ടി ആഗ്രഹിക്കുന്നത്,

നീലക്കുറിഞ്ഞി പൂത്തപോലെ അടയാളപ്പെടുത്തിയ
കവിതയാവുന്നുണ്ട്
ചില മനുഷ്യർ

ഇറങ്ങി പോകാത്തവർ

ഇറക്കിവിടാൻ വയ്യാത്തവർ

ജിപ്സി പല്ലുകൾക്കിടയിൽ ഉറങ്ങുന്ന
എന്റെ പൂച്ചകുട്ടിയെ നോക്കി നിന്റെ വീട് എന്റെയുമാണെന്ന് പറയുന്നവർ,

ഈ ജന്മത്തെ കരിയില സ്നേഹം എന്ന് പേരിട്ടു വിളിക്കണം,

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…