സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പാതിരാപ്പാട്ട്

ധന്യഗംഗ




അന്നേറെനേരമാ രാവിൽനിലാവത്ത്
രാക്കിളിപ്പാട്ടുകൾ കേട്ടിരുന്നു
ആപാട്ടിനീരടിയേറ്റു പാടാനെന്റെ
നെഞ്ചിലെ മൈനകൊതിച്ചിരുന്നു.

പാടുവാനേറെകൊതിക്കുമെൻ
നെഞ്ചകം
പാതിരാക്കാറ്റ് തലോടുംനേരം
ഓർമ്മകൾവന്നെന്നെതൊട്ടു
ണർത്തീടുന്നു
ഒരായിരം കഥ ചൊല്ലിടുന്നു.

കാവിലെപുള്ളുവൻപാട്ടിൽകരിനാഗം
തുള്ളി,ക്കളം മറച്ചാടീടവേ
ആരതി ചാർത്തിടുന്നെന്നിൽ നിൻകണ്ണുകൾ
ആയിരം സ്വപ്നം വിരിഞ്ഞിടുന്നു.

ഉത്രാടസന്ധ്യയ്ക്ക് കാവിൽ
വിളക്കുവെ –
ച്ചെന്തിനോവെമ്പിയണഞ്ഞിടുമ്പോൾ
ആതിരരാവിൽ നീ തന്നപുല്ലാംകുഴൽ
എങ്ങോ മറന്നു ഞാൻ വെച്ചുപോയി.

മഞ്ചാടി വാരിവിതറിയ സന്ധ്യതൻ
മഞ്ജുളരാഗം നുകർന്നീടവേ
പിന്നാലെവന്നെന്റകണ്ണുപൊത്തിച്ചുടു
ചുംബനം ചാർത്തിയകന്നിടുന്നു.

പൗർണ്ണമിരാവിൽതനിച്ചുറങ്ങീ
ടുമ്പോൾ
പാതിരാ പൈങ്കിളി പാടിടുമ്പോൾ
ആരെയോ തേടിയലഞ്ഞിടുന്നെൻ നെഞ്ചം
ആദ്രമായെന്തിനോ തേങ്ങിടുന്നു.

                                               

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…