സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മലമുകളിലെ പെൺകുട്ടി

കെ.എം റഷീദ്

അമ്പിളിമാമനെ നോക്കി
ആകാശത്തതാ
പത്തിരിക്കണ്ടമെന്ന് പറഞ്ഞ
മലമുകളിലെ പെൺകുട്ടീ

മാരിയും
പേമാരിയും
മാരെൻ്റെ  ഭ്രാന്തും സഹിച്ച്
നീയിപ്പൊഴും ജീവിച്ചിരിക്കുന്നുണ്ടോ?

മഴയുള്ള പുലർകാലത്ത് 
പശുവിനെ കറന്ന്
കാപ്പി കാച്ചി
തേയില നുള്ളി
ചോറുവിളമ്പി
അലക്കിയൊതുക്കി
സാധനങ്ങൾ വാങ്ങി
അത്താഴവും കഴിച്ച്
മോറി മിനുക്കി
മാനം നോക്കി
പുഞ്ചിരിക്കുന്നു നീ

മലയിറങ്ങി മഴ കുതിച്ചപ്പോഴും
വിളകളെല്ലാം ആനയെടുത്തപ്പോഴും
നിന്നെ വീട്ടിലാക്കി മാരൻ മറഞ്ഞപ്പോഴും
അടിയുറച്ച നിൻ കൺകളിൽ നോക്കി ഞാൻ
പ്രണയമോതിയപ്പോഴുo
മിണ്ടാതെ നിന്നതെന്ത്? 

മലമുകളിൽ
കാത്തുനിൽക്കുന്ന
പെൺകുട്ടീ
നിന്നെ അവിശ്വസിക്കുന്നതെങ്ങനെ? 
വാക്കുകളിലെ യുക്തിയെ
ചോദ്യം ചെയ്യുന്നതെങ്ങനെ? 

കാരണം
ഇലകളെ കാറ്റുണർത്തുന്നതിൻ
മുമ്പത് നിൻ്റെ  കവിളിലാണല്ലോ
മഴ മുടി കോതുന്നതും
മേഘങ്ങൾ കുളിച്ചൊരുങ്ങുന്നതും 
സൂര്യ ഘടികാരം ചിത്രം ചമയ്ക്കുന്നതും
പാറകൾ വിറകൊള്ളുന്നതും നിന്നെ 
നോക്കിയാണല്ലോ

ഇന്ന്,
ആകാശത്ത് നിൻ്റെ മുഖം
നിലാവിൻ്റെ നൂലുകൊണ്ട്
നെയ്തൊരു പട്ടം പോൽ
പാറിക്കളിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…