സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വായിക്കുമ്പോൾ:

പ്രതിഭ പണിക്കർ

ഓരോ വാക്കും
ഒളിപ്പിയ്ക്കുന്നുണ്ടതിൽ
ഒരു വിസ്ഫോടനം.
മുന്നേറ്റം നടത്താനായ്‌
വെമ്പുന്നുണ്ടുള്ളിൽ
സൂക്ഷ്മം
നീരാളിക്കൈവിരലറ്റത്ത്‌
മിന്നലിന്നൊരു തരി.

തൊടുത്തുവിടപ്പെട്ടാൽ
താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്‌
ഒരു രഹസ്യത്തെയെന്നപോലെ
തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്‌
തന്നെത്തന്നെയത്‌ ഏൽപ്പിക്കുന്നു.

അതിദ്രുതമായ്‌ പലയിടനാഴികളിലൂടെ
ദ്യുതിതരംഗം
ഒന്നിൽനിന്നൊന്നിനെയായ്‌
മുഴുവനുമായ്‌ ബാധിക്കുന്നു.

മറ്റൊന്നും കേൾക്കാതെ, പറയാനാവാതെ
ഒരു വാക്കുണർത്തുന്ന
സംവേദനങ്ങൾ പടർന്ന്.
വാക്കുകൾ
അഗ്നിസ്ഫുലിംഗങ്ങളാണ്.

ഒരു കൊള്ളിയാൻ സ്പർശ്ശത്താലും
നിലതെറ്റാം;
പ്രണയത്തിൽ എന്നപോലെ
കവിതയിലും.

വായിക്കാതിരിക്കുകയാണ്.

പുലർകാലത്ത്
പുൽക്കൊടിത്തുമ്പിൽ‌
ജലകണികയൊന്നെന്നപോലെ
ജീവിതത്തെ
അത്രയും അവധാനതയോടെ
ധ്യാനിച്ചിരിക്കുന്നനേരമാണ്.

കാറ്റിനോടാണ്;
നെറുകിൽത്തലോടി
വീശാതിരിക്കുക.
ഇനിയുമൊരു വീണുതകരലിന്
ഉൽപ്രേരകമാവാതിരിക്കുക!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…