സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വഴിക്കാഴ്ചകൾ

ബീഗം


ആഹ്ലാദത്തിൻ്റെ കൈ പിടി –
യിലമർന്ന യാത്രയിൽ
വഴി തിരിഞ്ഞത്
നൊമ്പരകുപ്പായ –
മണിഞ്ഞവരുടെ
ഊടുവഴികളിലൂടെ
വെട്ടിത്തിളച്ച വെള്ളത്തിൻ
കാത്തിരിപ്പ് ………..
പൊള്ളലേറ്റ നഗ്നപാദൻ്റെ
വിയർപ്പിൻ മണികൾക്കായ്…….
ഉന്മാദിനിയുടെ
ഉദരത്തുടിപ്പിന്നാശ
പാതയോരത്തെ
പൈപ്പുവെള്ളം………
ഇരുളിൽ
വിറങ്ങലിച്ചിരിക്കുന്ന വാർദ്ധക്യത്തിനു
കൂട്ടിനായൊരു നായ….
അന്ത്യകർമ്മങ്ങൾക്കു
കാതോർക്കുന്ന
ശവക്കൂമ്പാരങ്ങൾ……
മുഖം മറച്ചു നിൽക്കുന്നു
അഭിമാനക്ഷതമേറ്റ
പട്ടിണിക്കോലങ്ങൾ…..
നരാധമൻ്റെ കൺവലയിൽ
കുടുങ്ങിയ പരൽ മീൻ
പിടച്ചിൽ…..
കലഹം വിതച്ച കുടുംബ പാടത്ത്
അരിഞ്ഞെടുക്കുന്നു
കൂടപ്പിറപ്പിൻ തലക്കറ്റകൾ…..
ഇരുണ്ട ചുമരുകളിൽ
ചാരിയിരിക്കുന്നു
നിസ്സഹായതയുടെ
നെടുവീർപ്പുകൾ……
മരണത്താലിചാർത്തുന്നു
അല്പായുസ്സിൻ കണ്ഠത്തിൽ
പിന്നിലെയലമുറകള –
വഗണിച്ചോടുന്നു
കുടിവെയ്പിനായ്
രാഹുകാലം നോക്കി…..
കനവു കണ്ടൊരു
പൊൻതാലിയോ
കുരുക്കിടുന്നു
കുടില തന്ത്രത്താൽ……..
മനസ്സ് പിടയുന്നൊരു
കാഴ്ച കാൺമു
ഇരുട്ടിലൊരു പെൺപക്ഷി
ഇടവിട്ട് കരയുന്നു
ഇണയെ ‘ വേർപെട്ടതിനല്ല
ഉയിരു വേർപെടാതിരിക്കാൻ
നൊമ്പരക്കാഴ്ചയുടെ
ഊടുവഴികൾ കടന്ന്
നേർ പാതകളുടെ
അരികിലെത്താനാകുമോ?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…