സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വിപിന്യ രേവതി

വെയിൽവിരിച്ചുറങ്ങുന്ന
അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു.
മടി മടക്കിവെക്കാനൊരു
വെള്ളം നനഞ്ഞിറങ്ങി.

ആകെ കുതിർന്നൊരുവൾ
ആഞ്ഞു പതിയുന്നു,
നനവ് വറ്റുമ്പോൾ
മുങ്ങിനിവർന്നുലയുന്നു.
ഒരു ചെറു നനവാകെ പടരുന്നു
മണ്ണ് പൊതിരുന്നു.

കുഞ്ഞുറുമ്പ് കണങ്കാലിൽ
വഴിതിരയുന്നു, വഴുതുന്നു.
അരിവാളിൽ നിന്നൊരു ഈച്ച
മീൻ മണം താങ്ങി
അയലിന്റെ ചോട്ടിലെ പൂച്ചയുടെ
രോമത്തിൽ ഇറക്കിവെക്കുന്നു.

ഉച്ചയ്ക്കത്തെ സമൃദ്ധിയിൽ
ചോരക്കറ മണ്ണിലുറഞ്ഞു
കിടക്കുന്നു.
കോഴിയതിന്റെ ചികയൽ
വഴി തിരിക്കുന്നു.
ഒരു പുഴു തരിച്ചു പിൻമടങ്ങുന്നു.

ഒറ്റക്കൊരു കൊക്ക്
ധ്യാനിച്ചു നിൽക്കുന്നു.
വാലാട്ടി നിൽക്കുന്ന പശുവിലേക്ക്
ഒറ്റക്കാലിന്റെ വ്രതം ചെരിഞ്ഞു
നീങ്ങുന്നു.

അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ
മുടി കൊണ്ടകെട്ടുന്നു.
പുറം പണികളിൽ കാഴ്ച ചിതറുന്നു.
വെള്ളം പൂത്ത ഉടൽ പിൻമടങ്ങുന്നു.

അയലിലെ നനഞ്ഞ തുണികളിലെ
ഇറ്റിവീഴുന്ന വെള്ളം
യാഥാർഥ്യമെന്നിരിക്കെ
ഈച്ച, പൂച്ച, കോഴി, കൊക്ക്, പശു
സ്വപ്നത്തിലേക്ക് ഉറങ്ങുന്നു.
അലക്കുകല്ല് വെയിൽവിരിച്ചു കിടക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

വിദ്യാലയം

by ആർ ഷാജി അതെ ,ആ വിദ്യാലയത്തെക്കുറിച്ചാണ് ! അദ്ധ്യയന വർഷാരംഭമായിരുന്നു. ഈ വിദ്യാലയത്തിന് അഭിമാനകരമായ ഒരു ചരിത്രം ഉണ്ടെന്നും എന്നും മറ്റുള്ളവർക്ക് ഒരു മാർഗദീപമായിരുന്നെന്നും ഒരു…

ലഹരിയും ആനന്ദവും

ഇന്ന് കേരളം ഏറെചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ലഹരി. വളരെ വൈകി മലയാളിയെ അസ്വാസ്ഥ്യപ്പെടുത്തുന്ന പലതുമെന്ന പോലെ ലഹരിയും കടന്നുവരുന്നു.ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍…